ആ മരങ്ങൾക്കുള്ളിൽ
എന്നിലേക്കെത്താനാവാത്ത
വന്യ മൃഗങ്ങളുടെ മുരൾച്ചയ്ക്കായ്
കാതോർത്തു കൊണ്ട്,
അവയെന്നെ കടിച്ചു കീറാനൊരുമ്പെടുമെന്ന്
ഒരിക്കൽ പോലുമോർത്ത് ഭയപ്പെടാതെ,
മുന്നോട്ട് നടക്കണമെനിക്ക്.
എന്നിലേക്കെത്താനാവാത്ത
വന്യ മൃഗങ്ങളുടെ മുരൾച്ചയ്ക്കായ്
കാതോർത്തു കൊണ്ട്,
അവയെന്നെ കടിച്ചു കീറാനൊരുമ്പെടുമെന്ന്
ഒരിക്കൽ പോലുമോർത്ത് ഭയപ്പെടാതെ,
മുന്നോട്ട് നടക്കണമെനിക്ക്.
അകലേയ്ക്ക്
നീളുന്ന വഴിയിലൂടെ
ഒന്നുമോർക്കാതെയോടണം.
അവിടെയെന്നെയും കാത്തൊരു
ഒന്നുമോർക്കാതെയോടണം.
അവിടെയെന്നെയും കാത്തൊരു
കുഞ്ഞുവെളിച്ചമുണ്ടായിരിക്കണം..
കാലിലെ കൊലുസ്സിൽ
നിന്നൂർന്നു വീഴുന്ന
മണികൾ പെറുക്കിയെടുക്കാൻ മിനക്കെടാതെ,
അവയ്ക്കൊപ്പമെന്റെ ഭൂതകാലവും
കളഞ്ഞു പോയെങ്കിലെന്നാശിച്ച്
അകലേയ്ക്കോടി മറയണം.
മണികൾ പെറുക്കിയെടുക്കാൻ മിനക്കെടാതെ,
അവയ്ക്കൊപ്പമെന്റെ ഭൂതകാലവും
കളഞ്ഞു പോയെങ്കിലെന്നാശിച്ച്
അകലേയ്ക്കോടി മറയണം.
ആരെയും ഓർക്കാതെ,
ആർക്കും പിടികൊടുക്കാതെ..
ആർക്കും പിടികൊടുക്കാതെ..
ഒറ്റയ്ക്ക് കരഞ്ഞു തീർത്ത
എന്റെ ബാല്യത്തെ ഓർക്കാതെ
വെറുതെ,
അന്തമില്ലാതെ, ബോധമില്ലാതെ
അകലേയ്ക്കോടി മറയണം.
എന്റെ ബാല്യത്തെ ഓർക്കാതെ
വെറുതെ,
അന്തമില്ലാതെ, ബോധമില്ലാതെ
അകലേയ്ക്കോടി മറയണം.
ശരീരം
പിച്ചിച്ചീന്തിയ
മനുഷ്യ മൃഗങ്ങളവശേഷിപ്പിച്ച
മുറിപ്പാടുകളിൽ
കാടിന്റെ മണമുള്ള കാറ്റെനിക്ക്
മരുന്ന് വെച്ച് തരുമായിരിക്കണം.
മനുഷ്യ മൃഗങ്ങളവശേഷിപ്പിച്ച
മുറിപ്പാടുകളിൽ
കാടിന്റെ മണമുള്ള കാറ്റെനിക്ക്
മരുന്ന് വെച്ച് തരുമായിരിക്കണം.
അതിലേറെ,
വാക്കുകളാൽ മുറിവേൽപ്പിക്കപ്പെട്ട
മനസ്സിന് മരുന്ന് തേടിയലയണം.
വാക്കുകളാൽ മുറിവേൽപ്പിക്കപ്പെട്ട
മനസ്സിന് മരുന്ന് തേടിയലയണം.
ഗതിതെറ്റാനാവാതെ
കടലിലേയ്ക്ക്
പായേണ്ടി വരുന്ന ഏതോ ഒരു പുഴയുടെ
നിലവിളികൾക്ക് കാതോർത്തു കൊണ്ട്,
തന്റെ ചുടുചോര മുഴുവനും
കടലിലേയ്ക്കൊഴുക്കി ആത്മഹത്യ ചെയ്യുന്ന
സൂര്യനെ തടയാനെന്ന വണ്ണം
കാറ്റിന്റെ വേഗത്തിൽ ഓടി മറയണമെനിയ്ക്ക്..
പായേണ്ടി വരുന്ന ഏതോ ഒരു പുഴയുടെ
നിലവിളികൾക്ക് കാതോർത്തു കൊണ്ട്,
തന്റെ ചുടുചോര മുഴുവനും
കടലിലേയ്ക്കൊഴുക്കി ആത്മഹത്യ ചെയ്യുന്ന
സൂര്യനെ തടയാനെന്ന വണ്ണം
കാറ്റിന്റെ വേഗത്തിൽ ഓടി മറയണമെനിയ്ക്ക്..
എന്നോ പുരട്ടിയ
മൈലാഞ്ചിതൻ ചുവപ്പ്
മായാത്ത നഖങ്ങളെല്ലാം വെട്ടിക്കളഞ്ഞ്
വന്യ മൃഗങ്ങൾക്കെറിഞ്ഞു കൊടുക്കണം.
മായാത്ത നഖങ്ങളെല്ലാം വെട്ടിക്കളഞ്ഞ്
വന്യ മൃഗങ്ങൾക്കെറിഞ്ഞു കൊടുക്കണം.
അത് കഴിച്ച് മുറിയുന്ന അവരുടെ
കുടൽ മാലയിൽ നിന്നും ഒഴുകുന്ന
ചുടുരക്തം കണ്ട്
ഭ്രാന്തമായ് പൊട്ടിച്ചിരിക്കണം...
കുടൽ മാലയിൽ നിന്നും ഒഴുകുന്ന
ചുടുരക്തം കണ്ട്
ഭ്രാന്തമായ് പൊട്ടിച്ചിരിക്കണം...
മരങ്ങൾക്കിടയിലൂടിഴഞ്ഞു
വരുന്ന
സർപ്പങ്ങളെ ചവിട്ടാതെ ,
അവയിൽ നിന്നും വിഷമേറ്റ് വാങ്ങാതെ
മുന്നോട്ട് നടക്കണം.
സർപ്പങ്ങളെ ചവിട്ടാതെ ,
അവയിൽ നിന്നും വിഷമേറ്റ് വാങ്ങാതെ
മുന്നോട്ട് നടക്കണം.
അകലെയെവിടെയോ ഒരു
വെളിച്ചമെന്നെ കാത്തു നിൽപ്പുണ്ടെന്ന
വ്യർത്ഥസ്വപ്നക്കുമിള ഉടഞ്ഞുപോകാതെ
സൂക്ഷിച്ച് ഓടണമെനിക്ക്.
വെളിച്ചമെന്നെ കാത്തു നിൽപ്പുണ്ടെന്ന
വ്യർത്ഥസ്വപ്നക്കുമിള ഉടഞ്ഞുപോകാതെ
സൂക്ഷിച്ച് ഓടണമെനിക്ക്.
തിരിഞ്ഞു നോക്കാതെ, ആരെയും
പിന്തുടരാനനുവദിക്കാതെ,
തളർന്നാലും കുഴഞ്ഞാലും
നിൽക്കാതെയോടണം..
പിന്തുടരാനനുവദിക്കാതെ,
തളർന്നാലും കുഴഞ്ഞാലും
നിൽക്കാതെയോടണം..
പതിഞ്ഞ
കാലടികളുമായെന്നെ
പിന്തുടർന്നു വരുന്നൊരു
കറുത്ത പോത്തിനെയും
അതിന്റെ മുകളിലിരിക്കുന്ന
കാലനെയും അവന്റെ കയ്യിലെ
നീളമുള്ള കയറിനെയും
ഭയക്കാതെ
മുന്നോട്ടേയ്ക്കോടണമെനിക്ക്..
പിന്തുടർന്നു വരുന്നൊരു
കറുത്ത പോത്തിനെയും
അതിന്റെ മുകളിലിരിക്കുന്ന
കാലനെയും അവന്റെ കയ്യിലെ
നീളമുള്ള കയറിനെയും
ഭയക്കാതെ
മുന്നോട്ടേയ്ക്കോടണമെനിക്ക്..
നിഴലിനെ പോലും
തോൽപ്പിച്ച്
സൂര്യന്റെ ചുടുചോര കലർന്ന
കടലിലെ ഉപ്പുരസം കലർന്ന വെള്ളം
മോന്തിക്കുടിച്ചെന്റെ
ദാഹം ശമിപ്പിക്കണം..
സൂര്യന്റെ ചുടുചോര കലർന്ന
കടലിലെ ഉപ്പുരസം കലർന്ന വെള്ളം
മോന്തിക്കുടിച്ചെന്റെ
ദാഹം ശമിപ്പിക്കണം..
വിത്തുപാകാനാവാത്തൊരീ
ഗർഭപാത്രമെടുത്ത്
ദൂരെ കളയണം.
ഗർഭപാത്രമെടുത്ത്
ദൂരെ കളയണം.
വിഷം നിറഞ്ഞൊരീ
വായു
ഇനിയുമെന്നുള്ളിൽ
നിറയ്ക്കാതിരിക്കണം.
ഇനിയുമെന്നുള്ളിൽ
നിറയ്ക്കാതിരിക്കണം.
ദേഹത്ത്
പൊള്ളലേൽപ്പിക്കുന്ന
വിഷമഴയിനിയും
നനയാതിരിക്കണം..
വിഷമഴയിനിയും
നനയാതിരിക്കണം..
എന്തിനോ വേണ്ടി പിന്‍തുടര്‍ന്ന്‍ എന്‍റെ കാലുകളെ പിടിച്ചു നിര്‍ത്തുന്ന പഴയ സ്വപ്നങ്ങള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം.
നന്നായി ട്ടാ....
ReplyDeleteനന്ദി.. സ്നേഹം...
DeleteEnnennum nee eniku ettavum priyappettaval.....
ReplyDeleteEnnennum nee eniku ettavum priyappettaval.....
ReplyDeleteEnnennum nee eniku ettavum priyappettaval.....
ReplyDelete