ഇടിമുഴക്കത്തെ വെല്ലാനെന്ന പോലെ ഭീകരമായി മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയമേ,
നിന്നിൽ നിന്നും എല്ലാം സംഹരിക്കുവാനെന്ന പോലെ എന്തിനീ അഗ്നി?
നഷ്ടപ്പെട്ട പ്രണയത്തിന്റെ വേദന തിന്നാൻ മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്?
നിന്റെ പ്രണയത്തിൽ മുങ്ങിത്താഴ്ന്ന് ശ്വാസം മുട്ടി ജീവിച്ചതോ?
പ്രണയമേ, നിന്റെ വിചിത്രമായ സ്വഭാവം എന്നെ ഭയപ്പെടുത്തുന്നു.
ഏതാനും നിമിഷത്തിലെ സന്തോഷങ്ങൾ കാണിച്ചു മയക്കിയെടുത്ത് ഒടുവിൽ ഏകാന്തതയുടെ അപാരഗർത്തത്തിലെ അന്ധകാരത്തിലേക്ക് നീ തള്ളിയിടുന്നു.
അവിടെ കൂട്ടിന് കണ്ണുനീരിന്റെ കയ്പ്പ് മാത്രം.
പകലിന്റെ കണ്ണ് മയക്കുന്ന കാഴ്ച്ചകളിലും രാവിന്റെ ഭീകരമായ ഇരുട്ടിലും നിന്റെ മുഖം മാത്രം.
നിന്റെ ഓർമ്മകൾ മാത്രം.
അതിൽ മുങ്ങി വീണ്ടും ശ്വാസം മുട്ടാൻ തുടങ്ങിയിരിക്കുന്നു.
പ്രണയമേ, നീ എന്നെ വെറുതെ വിടൂ...