Tuesday 18 September 2012

Nostalgia






Walking back through the vistas of memories
Lying on a hospital bed, I saw the face of a child
Her big eyes reflecting her innocent smile.
The days of mischief, of happiness
With nothing to worry about, 
Her world full of games and laughs.
She stood laughing at me- her future,
Waiting for the call of death in this hospital bed.
Those days were great, too good to last,
Happiness running fast...
With sense of being protected
Which then felt too suspended.
The days were long, the nights were short,
Sunshine shone through our eyes.
Bright days filled with mischief-making
They seem too far to reach...
Loving, serving, respecting
Were all a part of life.
Nothing was needed more than that
Nothing was cared about...
Like dreams so sweet or food too good,
Those memories wander fast.
The thought of losing loved ones
Left heart sinking too low.
As I lay, curled, on my bed
Pain building upon me.
The memories of my lost childhood
Soothed me than medicines.
But then the thought of losing them
Forever came to me.
It pained me than my weakened bones
And nearly burst a vein.
I did not cry, I did not weep 
My grief was beyond that.
Pining with love lost long ago,
I heard the call of death
!I was fed to fire with wood
But knew of no pain then.
For, now I have been left to seek
The ones whom I loved.
 I went along in search of them
At peace, and knew no more...




Saturday 8 September 2012

ചിറകുകള്‍ കൊണ്ട് തീര്‍ത്ത ചിത്രം


ഓര്‍മകളിലൂടെ കഴിഞ്ഞ കാലത്തേക്ക് സഞ്ചരിച്ചപ്പോള്‍ കണ്മുന്നിലുണ്ടായിരുന്ന ചലിക്കുന്ന ചിത്രങ്ങള്‍ അവ്യക്തമായി. സ്വപ്‌നങ്ങള്‍ വാടി വീണ പൂക്കളെ പോലെ തോന്നിച്ചു. ഭൂതകാലത്തിന്‍റെ  അവ്യക്തമായ രൂപങ്ങള്‍ ഇന്ന് വീണ്ടും ഹൃദയത്തില്‍ തറയ്ക്കുന്ന വേദനയുമായി വന്നടുക്കുന്നതെന്തിനാണ്? അന്നൊഴുക്കിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് സാക്ഷിയായ മഴ ഒരു അടയാളവും അവശേഷിപ്പിക്കാതെ  എല്ലാം മായ്ച്ചു കളഞ്ഞു. എത്രയോ  മഴപ്പാറ്റകള്‍ അന്ന് ചിറക് മുളച്ച് പറന്നുയര്‍ന്നു. ഒരു രാത്രി കഴിഞ്ഞപ്പോള്‍ അവയെല്ലാം ചിറക് കൊഴിഞ്ഞ് നിസ്സഹായരായി മരിച്ചു വീണു. അന്ന് ജീവന്‍ നഷ്ടപ്പെട്ട മഴപ്പാറ്റകളെ ഞാന്‍ മറന്നു. പക്ഷെ ചിറക് കൊഴിഞ്ഞ്, മരണത്തിന്‍റെ  ഭീകരത ഓരോ നിമിഷവും കണ്മുന്നില്‍ കണ്ടു ഒരിറ്റ് ജീവന്‍ മാത്രം ബാക്കിയായ  ചില മഴപ്പാറ്റകളെ  ഞാന്‍ കണ്ടു. അന്ന് എന്‍റെ ചിറകുകളും കൊഴിഞ്ഞു വീണിരുന്നു. പക്ഷെ ആ മഴപ്പാറ്റകളെ പോലെ കൊഴിഞ്ഞ ചിറകുകള്‍ എന്‍റെ ജീവനെടുത്തില്ല. ചിറകുകളില്ലാതെ ജീവിക്കാന്‍ ഞാന്‍ പഠിച്ചു. അപ്പോള്‍ എനിക്ക് കാലുകള്‍ മുളച്ചു വന്നു...  



Wednesday 5 September 2012

മഴ

 അത് ജൂലൈ മാസത്തിന്‍റെ അസ്തമയ ദിവസങ്ങളിലൊന്നായിരുന്നു, കര്‍ക്കിടക മാസത്തിന്‍റെ ഉദയദിവസങ്ങളും. പ്രകൃതിക്കും അന്തരീക്ഷത്തിനും ചൂട് കൂടി  കൂടി വരുന്നു. സ്കൂള്‍ തുറക്കുന്ന സമയത്തെ മഴയൊക്കെ  ഏത് വഴിയാണ് പോയത്? കുറച്ചു ദിവസങ്ങളായി മഴ പെയ്തിട്ട്. എങ്കിലും ഞാന്‍ സ്നേഹിക്കുന്ന മഴ എന്നെങ്കിലും ഒരിക്കല്‍ എന്നെ തേടി എത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ പ്രതീക്ഷയിലാണ് ദിവസവും സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ കുടയെടുത്ത് ബാഗില്‍ വെച്ചിരുന്നത്. ഈ കാത്തിരിപ്പ്‌ വെറുതെയാകുമെന്ന്‍ മനസ്സ് ഒരുപാടു തവണ മന്ത്രിച്ചിട്ടും ആ കുട എന്‍റെ ബാഗില്‍ നിന്നും പുറത്തെടുത്തില്ല. കാരണം, എനിക്ക് വിശ്വസിക്കാന്‍ ആകുമായിരുന്നില്ല ഞാന്‍ സ്നേഹിക്കുന്ന മഴ എന്നെ വഞ്ചിക്കുമെന്ന്‍...



ദിവസങ്ങള്‍ കടന്നു പോയി.  ആകാശത്ത് മേഘപ്പാളികള്‍ കുറഞ്ഞു കുറഞ്ഞു വന്നു. സൂര്യന്‍ തന്‍റെ  ശക്തി കാണിക്കുകയാണ്. എന്നിട്ടും മഴമേഘങ്ങള്‍ ഒരു രക്ഷാകവചം പോലെ  വന്നില്ല. ഒടുവില്‍ തീരുമാനിച്ചു. ഒരു ദിവസത്തിനുള്ളില്‍ വന്നില്ലെങ്കില്‍ ഇത്രയും കാലത്തെ ബന്ധം ഉപേക്ഷിക്കാം എന്ന്. അത്രയ്ക്ക് ദേഷ്യവും സങ്കടവും വന്നിരുന്നു. എന്‍റെ മനസ്സ് വായിച്ചെടുത്തിട്ടാവണം   ഞാന്‍ സ്കൂളില്‍ നിന്നും കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേയ്ക്കും ആകാശം കാര്‍മേഘം കൊണ്ട് മൂടിയിരുന്നു.  കോട്ടൂളിയിലേയ്ക്കുള്ള ബസ്‌ പുറപ്പെട്ട് അല്‍പ സമയത്തിന് ശേഷം മഴ പെയ്യാന്‍ തുടങ്ങി. സ്കൂളിലെ ടീച്ചര്‍മാര്‍ നല്‍കിയ ഗൃഹപാഠത്തെ കുറിച്ച് ആലോചിച്ചു വിഷമിച്ചിരുന്ന മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരിയുടെ തിളക്കം വീണു. കാറ്റത്ത്‌ മഴ കണ്ണടയുടെ ചില്ലുകള്‍ നനച്ചു, കാഴ്ച മങ്ങി. എങ്കിലും ബസിന്‍റെ ഷട്ടര്‍ താഴ്ത്താന്‍ മിനക്കെട്ടില്ല. ഒടുവില്‍ മഴയുടെ ശക്തി വല്ലാതെ  കൂടിയപ്പോള്‍ എന്‍റെ സഹയാത്രിക തുണി കൊണ്ടുള്ള ഷട്ടര്‍ താഴ്ത്തി. മഴ പെട്ടന്ന് ദൃഷ്ടിയില്‍ നിന്ന് മാഞ്ഞത് കൊണ്ടാകാം ഞെട്ടി തിരിഞ്ഞു നോക്കി. അപ്പോള്‍ എന്‍റെ സഹയാത്രിക കടും ചുവപ്പ് ചായം തേച്ച അവരുടെ ചുണ്ടുകള്‍ കോട്ടി ഒരു ആക്കിയ ചിരി ചിരിച്ച് അവര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍  ഇറങ്ങി. ഞാന്‍ അവളെ കാണുന്നില്ല എന്ന് അറിഞ്ഞത് കൊണ്ടാവാം മഴ അവളുടെ ശക്തി കുറച്ചു. ഞാന്‍ കോട്ടൂളിയില്‍ ഇറങ്ങി എന്‍റെ  വീട്ടിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും വീണ്ടും അവള്‍  എന്നെ തലോടിക്കൊണ്ട് വന്നു. ഞാന്‍ കുട ചൂടി അവളോടൊപ്പം അവളോടൊപ്പം നടന്നു. സന്തോഷവും സങ്കടവും കൊണ്ട് ഈ മുഖം വീര്‍ക്കുകയും കണ്ണുകള്‍ നിറയുകയും ചെയ്തിരിക്കണം, എതിര്‍ വഴിയില്‍ വന്ന ഒരാള്‍ എന്നെ തുറിച്ച് നോക്കിക്കൊണ്ട് കടന്നു പോയി. അയാള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാന്‍ എന്‍റെ വീട്ടിലേക്ക് നടന്നു - മഴയുടെ സംഗീതത്തിനായ് വീണ്ടും കാതോര്‍ത്തു കൊണ്ട്...